Manoj Vasthu Consultant
Thursday 9 November 2017
Manoj Vasthu Consultant: "വാസ്തു വിദ്യാ"
Manoj Vasthu Consultant: "വാസ്തു വിദ്യാ": "വാസ്തു വിദ്യാ" "വാസ്തു വിദ്യാ" എന്ന ഭാരത...
Sunday 11 June 2017
"വാസ്തു വിദ്യാ"
"വാസ്തുവിദ്യ" ഇന്ന് ഗൃഹരൂപകല്പനയിൽ അവിഭാജ്യമായ പാരമ്പര്യ ശാസ്ത്ര ശാഖയാണ്. ഭൂമിതിരഞ്ഞെടുക്കൽ മുതൽ ഗൃഹപ്രവേശം വരെ ഉള്ള കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട് . ഇതിനെ ശാസ്ത്രമായും അന്ധവിശ്വാസമായും കാണുന്നവർ ഉണ്ട്, യഥാർത്ഥത്തിൽ ഈ രണ്ടുവിഭാഗത്തിലും ഇതിനെ ഇന്നത്തെ സാഹചര്യത്തിൽ പൂർണമായും ഉൾപ്പെടുത്തുവാൻ കഴിയില്ല. മനുഷ്യൻ എന്ന പ്രതിഭാസം ഉൾക്കൊള്ളുന്ന ,നിലനിൽക്കുന്ന തലങ്ങൾക്കനുസൃതമായി വ്യെത്യസ്തമാകും എന്നതാണ് ഇതിന്ടെ പ്രത്യേകത. ഇത് ഭാരതീയ മായ എല്ലാ അറിവുകളുടെയും പ്രത്യേകതയാണ്. പഞ്ചേന്ദ്രിയാധിഷ്ഠിതമായ ശരീരം കൊണ്ട് വിവക്ഷിക്കുന്ന ലോകം മാത്രമേ നമുക്ക് പരിചിതമായിട്ടുള്ളു.......എന്നാൽ ഇതിലും എത്രയോ അപ്പുറമാണ് യഥാർത്ഥ സത്യം! ഈ സത്യത്തിൽ എത്തിച്ചേരും വരെ അശാന്തമായിരിക്കും നാം ഓരോരുത്തരും,പ്രകൃതിയുടെ ഒരോ കണികയും. ഇതിലേക്ക് എത്തിച്ചേരുവാനുള്ള വിവിധങ്ങളായ വഴികളാണ് ഭാരതത്തിൽ രൂപം കൊണ്ട സകല ശാസ്ത്രങ്ങളും നൽകുന്നത്. വളരെ സാധാരണ നിലവാരത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് വിധിവിഹിതമായ ഗൃഹസ്ഥാശ്രമ ധര്മത്തിലൂടെ ഈ സത്യത്തിലേക്ക് എത്തുവാൻ ഉള്ള ശ്രെമം നടത്തുവാനുള്ള അവസരം ആണ് വസ്തു പ്രകാരമുള്ള ഗൃഹനിര്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരേ സമയം മനുഷ്യ മനസ്സിന്ടെ പ്രത്യേക അവസ്ഥയിൽ ഇത് സത്യവും,വളരെ ഉയർന്ന ചിന്താസരണിയിൽ ഇത് വ്യർത്ഥവും ആണ്. അതുകൊണ്ടു തന്നെ എല്ലാവര്ക്കും ഇത് ഒരുപോലെ അനുഭവവേദ്യമാകണം എന്നും ഇല്ല. എന്നാലും സാമാന്യമായി സാധാരണക്കാർക്ക് പൊതുവെ അനുഭവസ്ഥമായി വരുന്ന കാര്യങ്ങൾ ആണ് വസ്തുവിദ്യയിൽ ഉള്ളത്. ഒരുതരത്തിൽ പറഞ്ഞാൽ,ഇത്, മനുഷ്യന്റെ ആവാസവ്യവസ്ഥയെ പ്രകൃതി വിരുദ്ധമാകാതെ പ്രകൃതിയുടെ താളക്രമങ്ങൾ പാലിച്ചു നിർമ്മിക്കുവാനുള്ള നിർദ്ദേശമാണ് നമുക്ക് നൽകുന്നത്. സ്ഥൂലവും സൂഷ്മവും ഭിന്നങ്ങൾ അല്ലാത്തതുപോലെ, മനസ്സും ,പ്രാണനും ,പ്രകൃതിയും ഭിന്നമല്ല. ഇവയുടെ ശെരിയായ സംയോജനമാണ് വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്നത്.
Tuesday 14 March 2017
കാ൪പോ൪ച്ചിന്റെ വാസ്തു
ഇന്ന് ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി വാഹനമുണ്ട്. അതോടെ കാര്‍പോര്‍ച്ച് വീടിന്റെ ആവശ്യഘടകമായി മാറി. സ്ഥലത്തിന്റെ ലഭ്യതക്കുറവും വര്‍ധിച്ചുവരുന്ന നിര്‍മാണച്ചെലവും പല വിധങ്ങളായ കാര്‍പോര്‍ച്ചുകളുടെ നിര്‍മാണത്തിനു വഴിവച്ചു.
വാസ്തുശാസ്ത്രാനുസൃതമായി വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഇടതുഭാഗത്തായിട്ടാണ് വാഹനപ്പുര വരേണ്ടത്. എന്നാല്‍, ഇത് വാസ്തുശാസ്ത്രത്തിലെ മറ്റു പ്രമാണങ്ങളോടു വിയോജിപ്പ് വരാത്തവണ്ണം വേണം നല്‍കാന്‍. ഉദാഹരണത്തിന് പ്രത്യേകമായി ഗരാഷ് (Garage) ആണ് നിര്‍മിക്കുന്നതെങ്കില്‍ കിഴക്കുദര്‍ശനമായ ഗൃഹത്തില്‍ വടക്കുകിഴക്ക് സ്ഥാനം കാണുന്നതിനേക്കാള്‍ നല്ലത് ഇടതു ഭാഗമായ വടക്കു സ്ഥാനത്ത് നല്‍കുന്നതാണ്. കോണുകളിലെ വേധം കഴിയുന്നത്ര ഒഴിവാക്കുന്നതു നല്ലതാണ്. ഇതിനു വിപരീതമായി ഗൃഹത്തിനോടു ചേര്‍ന്നാണ് പോര്‍ച്ച് പണിയുന്നതെങ്കില്‍ ഇതു ഗൃഹത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുതന്നെ നല്‍കുന്നതില്‍ തെറ്റില്ല.
വടക്കുകിഴക്കേ കോണില്‍ കാര്‍പോര്‍ച്ച് വരുന്നതു വലിയ കുഴപ്പമാണ്(ഗൃഹത്തോടു ചേര്‍ന്നു പണിയുമ്പോള്‍) എന്ന രീതിയില്‍ പ്രചാരമുണ്ട്. എന്നാല്‍, ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. ഗൃഹത്തിനോട് ചേര്‍ന്ന്, ഗൃഹത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കത്തക്ക വിധത്തിലാണെങ്കില്‍ ഏതു ഭാഗത്തും കാര്‍പോര്‍ച്ച് നല്‍കാവുന്നതാണ്. തെക്കുപടിഞ്ഞാറ് ഭാഗത്ത് കട്ടിങ് വരത്തക്ക വിധം അകത്തേക്കു കയറി പോര്‍ച്ച് നല്‍കുന്നതു ഗുണകരമാവില്ല.
പോര്‍ച്ച് പ്രത്യേകം പണിയാം
ഗൃഹത്തോടു ചേര്‍ന്ന് പോര്‍ച്ച് നല്‍കുന്നതിനേക്കാള്‍ പ്രത്യേകമായി 'ഗരാഷ് പണിയുന്നതാണ് ഇന്നത്തെ രീതി. ഒരു പരിധി വരെ ഇതാണ് ഉത്തമം. അടച്ചുറപ്പുള്ള പ്രത്യേകമായ 'ഗരാഷ് ഗൃഹത്തിനു മുന്‍പില്‍ അനാവശ്യമായ തിക്കും തിരക്കും കുറയ്ക്കുകയും ആവശ്യമായ കാറ്റും വെളിച്ചവും അകത്തേക്കു പ്രദാനം ചെയ്യുകയും ചെയ്യും. പുറത്തെല്ലാം ഓടി വരുന്ന വാഹനങ്ങള്‍ ഗൃഹവുമായി ബന്ധമില്ലാതെ ഇടുന്നത് ശുചിത്വസംവിധാനത്തെ കാര്യക്ഷമമാക്കാന്‍ സഹായിക്കുകയും ചെയ്യും.
മനോഹരമായ ഗൃഹം സംവിധാനം ചെയ്യുമ്പോള്‍ കഴിയുന്നത്ര രീതിയില്‍ ലോഹങ്ങളുമായി സ്ഥിരസമ്പര്‍ക്കം ഒഴിവാക്കി കിട്ടുന്നതു നല്ലതായിരിക്കും. അതുകൊണ്ട് കാര്‍പോര്‍ച്ച് പ്രത്യേകം ഗരാഷ് ആയി മാറ്റുന്നത് ഉത്തമമാണ്. ഇന്ന് കാറില്‍ വന്ന് ഇറങ്ങാന്‍ ചെറിയ, തള്ളിനില്‍ക്കുന്ന കാര്‍പോര്‍ച്ച് നല്‍കുകയും കാര്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരു സ്ഥാനം നല്‍കുന്ന രീതിയും വര്‍ധിച്ചിച്ചുണ്ട്.
ഗൃഹത്തിനോടു ചേര്‍ന്ന് പോര്‍ച്ച് പണിയുമ്പോള്‍ പോര്‍ച്ചില്ലാതെയും പോര്‍ച്ച് ചേര്‍ന്നും കണക്കുകള്‍ ക്രമപ്പെടുത്തണം. അടിസ്ഥാനപരമായി അടിത്തറയിലെങ്കിലും ഗൃഹത്തിലെ ഒരു അവയവമായി തന്നെ കാര്‍പോര്‍ച്ചിനെ കണക്കാക്കണം. സാധാരണ ഒരു വാഹനത്തിന് സുഖമായി പാര്‍ക്ക് ചെയ്യാന്‍ ഏകദേശം മൂന്ന് മീറ്ററെങ്കിലും വീതിയും നാലര മീറ്ററെങ്കിലും നീളവുമുള്ള പോര്‍ച്ച് ആവശ്യമാണ്.
വീട്ടിലെ വൃക്ഷങ്ങൾ
ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതേ യായിരുന്നില്ല. ഒരു വസ്തുവിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അതിലെ സസ്യലതാദി കളെയും ജന്തുവൈവിധ്യത്തെയും നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേ യുള്ളൂ. ഗൃഹനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉര്‍വരത, ജലസാമീപ്യം, ധാതുസമ്പത്ത്, മണ്ണിന്റെ ഘടന എന്നിവ പ്രത്യക്ഷമായിത്തന്നെ അവിടുത്തെ ജൈവവൈവിധ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നാം വസിക്കുന്ന ഭൂമി നമുക്ക് എത്രത്തോളം അനുയോജ്യമാണ് എന്നതിനാധാരമാക്കുന്നത് പഞ്ചഭൂതാത്മകമായ ഭൂമിയുടെ ത്രിഗുണങ്ങളില്‍ അധിഷ്ഠിതമായ സ്വഭാവവൈ ശിഷ്ട്യങ്ങളാണ്. ഇതേ തത്വത്തിന് ആധാരമായിക്കൊണ്ടാണ് കുടിയിരുപ്പ് ഭൂമിയില്‍ വൃക്ഷ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതും. മനുഷ്യനെയും ഭൂമിയേയുംപോലെ ഗുണാധിഷ്ഠിതമായി വൃക്ഷലതാദികളെയും തരംതിരിച്ചിട്ടുണ്ട്. ശാസ്ത്രവിശദീകര ണങ്ങള്‍ക്കപ്പുറമായി സൂക്ഷ്മതലത്തില്‍ മനുഷ്യന്റെ മനോഘടനയെ മാറ്റിമറിക്കാന്‍ കഴിവുള്ള സസ്യജാലങ്ങളുണ്ട്. ആയുര്‍വേദത്തില്‍ മഹ ഔഷധങ്ങളായി കണക്കാക്കപ്പെടുന്ന ഇവയില്‍ പലതും നാം വസിക്കുന്ന ഗൃഹത്തിനു സമീപം ഉചിതമല്ല എന്നു പറയുന്നത് ഇതേ കാരണംകൊണ്ടാണ്. ഔഷധങ്ങളായ വേപ്പ്, കാഞ്ഞിരം, താന്നി മുതലായവ വീടിനോടു ചേര്‍ന്നു നില്‍ക്കുന്നത് അത്ര നല്ലതല്ല എന്ന് ശാസ്ത്രം പറയുന്നു. കിഴക്കു ഭാഗത്ത് ഇ ലഞ്ഞി, പ്ളാവ്, പേരാല്‍ എന്നിവയും തെക്ക് അത്തി, കമുക്, പുളി എന്നിവയും പടിഞ്ഞാറ് അരയാല്‍, ഏഴിലംപാല, തേക്ക് തുടങ്ങിയവയും വടക്ക് ഇത്തി, മാവ്, പുന്ന എന്നിവ യും ഉണ്ടാകുന്നത് ശ്രേഷ്ഠതരമാണ്. വൃക്ഷത്തിന്റെ നിഴല്‍ ഗൃഹത്തില്‍ തട്ടാത്ത വിധത്തിലാകണം ഇവ നട്ടുവളര്‍ത്തേണ്ടത് എന്നാണ് ശാസ്ത്രം പറയുന്നത്. വൃക്ഷങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഗൃഹത്തിലേക്കുള്ള സൂര്യപ്രകാശത്തിന്റെ ലഭ്യത തടയാതിരിക്കാനുമാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്.
മേല്‍പ്പറഞ്ഞതില്‍ നിന്ന് നമ്മുടെ ആധുനിക ശാസ്ത്രവിശാരദന്മാര്‍ സമര്‍ഥിക്കുന്നതുപോലെ ഇലച്ചാര്‍ത്തിന്റെ വലുപ്പ വ്യതിയാനങ്ങള്‍ കൊണ്ട് സമശീതോഷ്ണാവസ്ഥ ക്രമീകരിക്കലല്ല വൃക്ഷസ്ഥാനനിര്‍ണയത്തിന്റെ ലക്ഷ്യം. മറിച്ച്, വൃക്ഷങ്ങള്‍ ഗൃഹത്തില്‍ വസിക്കുന്നവരുടെ മനോമണ്ഡലത്തെയും സൂക്ഷമതലത്തെയുമാണ് സ്വാധീനിക്കുന്നത്. കുമിഴ്, കൂവളം, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി, കൊന്ന , ദേവതാരം, പ്ളാശ് എന്നിവ ഗൃഹത്തിനിരുപുറവും പുറകിലുമായി വിന്യസിക്കാവുന്നതാണ്. വാഴ, പിച്ചകം, വെറ്റിലക്കൊടി മുതലായവ എല്ലാ സ്ഥലത്തും ആകാവുന്നതാണ്. ചേര്, വയ്യങ്കതവ്, നറുപുരി, ഉകം, കള്ളിപ്പാല, എരുമക്കള്ളി, പിശാചവൃക്ഷം, മുരിങ്ങ, മുള്ളുള്ള സസ്യങ്ങള്‍ എന്നിവ ഗൃഹപരിസരത്തുനിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം.
ആധുനിക രൂപകല്‍പനാ സമ്പ്രദായത്തില്‍ അവലംബിക്കുന്ന ഇന്‍ഡോര്‍ പ്ളാന്റ്സ്, ബോണ്‍സായ് എന്നിവയെക്കുറിച്ച് വാസ്തുശാസ്ത്രത്തില്‍ പ്രത്യേകിച്ച് പരാമര്‍ശങ്ങ ള്‍ ഒന്നുംതന്നെയില്ല.
എന്നാല്‍ സസ്യങ്ങള്‍ക്ക് പ്രത്യേകം സ്ഥാനം കൃത്യമായി പറയുന്ന ഇൌ ശാസ്ത്രശാഖയ്ക്ക് വിരുദ്ധമായ രീതിയിലുള്ള സ്ഥാനങ്ങള്‍ ഗൃഹനിവാസികള്‍ക്ക് ഹാനികരമാകു മെന്നുള്ള പരാമര്‍ശവുമുണ്ട്. ഇതിനാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്ള സസ്യങ്ങളുടെ വിന്യാസം കഴിവതും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ കാവുകളിലെ വൃക്ഷവിന്യാസം ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.
അടുക്കള: വാസ്തുശാസ്ത്രം പറയുന്നത്
അടുക്കളയിലും വാസ്തു പ്രധാനമാണ്. അടുപ്പിന്റെ സ്ഥാനം മുതല്‍ കാബിനറ്റുകളുടെ നിറത്തില്‍ വരെ വാസ്തു ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. അടുക്കളയിലെ വാസ്തു ശാസ്ത്രത്തെ കുറിച്ചുള്ള പൊതുവായ സംശയങ്ങളും മറുപടികളും.
അടുപ്പ് ഏതു ദിക്കില്‍ വരുന്നതാണ് ഉചിതം?
കിഴക്ക് അഭിമുഖീകരിച്ചാണ് അടുപ്പ് വരേണ്ടത്. ഒരു നിവൃത്തിയുമി ല്ലെങ്കില്‍ മാത്രം വടക്കു ദിക്കിനെ അഭിമുഖീകരിച്ചു നല്‍കാം.
കിഴക്കുദിക്കിനെ അഭിമുഖീകരിച്ചു പാചകം ചെയ്യണമെന്നു പറയാന്‍ എന്താണു കാരണം?
ജീവന്‍െറയും സൃഷ്ടിയുടെയും ആധാരം സൂര്യനാണ്. ഭാരതീയ പാരമ്പര്യമനുസരിച്ച് സൂര്യാഭിമുഖമായാണ് എല്ലാ മംഗളകര്‍മങ്ങളും ചെയ്യാറുള്ളത്. അതുകൊണ്ടാണ് കിഴക്കോട്ടു ദര്‍ശനമായി പാചകം ചെയ്യണമെന്നു പറയുന്നത്. ശാസ്ത്രീയമായും ഇതു നല്ലതാണ്. സൂര്യന്‍െറ ആദ്യ കിരണങ്ങള്‍ അടുക്കളയില്‍ പതിക്കുന്നത് അണുനശീകരണത്തിനു സഹായിക്കുന്നു. അടുക്കളയില്‍ കിഴക്കു ഭാഗത്തേക്ക് വെന്‍റിലേഷനും നല്‍കണം.
കാബിനറ്റുകളുടെയോ അടുക്കളയുടെയോ നിറം ഏതായിരിക്കണമെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ടോ?
അടുക്കളയിലേക്കായി പ്രത്യേകം നിറങ്ങളൊന്നും വാസ്തുശാസ്ത്രം നിഷ്കര്‍ഷിക്കുന്നില്ല.
അടുക്കളയ്ക്ക് ഉചിതമായ സ്ഥാനം ഏതാണ്?
വീടിന്‍െറ വടക്കുകിഴക്കേ കോണായ ഈശാനകോണും തെക്കുകിഴക്കേ കോണായ അഗ്നി കോണുമാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. വടക്കുപടിഞ്ഞാറേ കോണിലും അടുക്കളയ്ക്കു സ്ഥാനം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ തെക്കുപടിഞ്ഞാറേ കോണില്‍ അടുക്കള നല്‍കരുത് എന്നുമാത്രം.
സ്ഥാനം കാണലും കുറ്റിവയ്പ്പും
പ്രപഞ്ചത്തിന്‍െറ ഭാഗമായ ഭൂമിയും അതില്‍ നിന്ന് ആവിര്‍ഭവിച്ച ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ ബന്ധത്തെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മനുഷ്യന്‍ ഇന്ന് പ്രകൃതിയില്‍ ഇടപെട്ടു നടത്തുന്നത്. “സ്സhന്ത്സന് ദ്ധന്ഥ ന്nഗ്നഗ്മദ്ദh ക്ഷഗ്നത്സ ന്ത്മന്ത്സത്ന ഗ്നnന്ന്ഥ nന്ന് ദ്ധn ന്ധhദ്ധന്ഥ ന്ദഗ്നത്സl ്വഗ്മന്ധ nഗ്നന്ധ ക്ഷഗ്നത്സ ദ്ദത്സന്ന്” എന്ന ഗാന്ധിജിയുടെ വാക്യം നമുക്കുളള മുന്നറിയിപ്പാണ്. അനിയന്ത്രിതമായ നിര്‍മാണപ്രവര്‍ത്തനങ്ങളും, ഖനനവും, വന നശീകരണവും, വ്യാവസായിക വത്ക്കരണവും ആവശ്യത്തിലധികമായ ലാഭേച്ഛയോടെ ചെയ്യപ്പെടുമ്പോള്‍ പ്രകൃതിയുടെയും മനുഷ്യന്‍െറയും താളമാണ് തെറ്റുന്നത്. വാസ്തു ശാസ്ത്രത്തില്‍ ഒരു ഗൃഹം പറമ്പിന്‍െറ ഏതുഭാഗത്ത്, എങ്ങനെ വേണം നിലനിര്‍ത്താന്‍ എന്നത് നിര്‍ദേശിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്നുള്ള സന്ദേശമാണ് നല്‍കുന്നത്.
സ്ഥൂലപ്രകൃതിയുടെ ഭാഗമായ മനുഷ്യശരീരത്തെ മാതൃകയാക്കിയാണ് ചുറ്റുപാടുകളെക്കുറിച്ച് വാസ്തുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നമുക്കുള്ള ഭൂമിയില്‍ ദിക്കുകള്‍ അനുസരിച്ച്, ഉള്‍ക്കൊള്ളാവുന്ന കോലളവില്‍, പൂര്‍ണ്ണതയുള്ള, ഏറ്റവും വലിയ സമചതുരത്തെയാണ് വാസ്തുമണ്ഡലം എന്നുപറയുന്നത്. പ്രസ്തുത സമചതുരമണ്ഡലത്തെ സ്ഥൂലശരീരമാക്കിയതും അതിലെ സൂക്ഷ്മമായ ജീവാംശമായി വാസ്തുപുരുഷസങ്കല്പത്തെ കണക്കാക്കിയുമാണ് 'സ്ഥാന നിര്‍ണയം നടത്തുന്നത്.
വാസ്തുമണ്ഡലം മനുഷ്യശരീരംപോലെ
വിശദമായി പറഞ്ഞാല്‍, നമ്മുടെ രൂപമുള്ള ശരീരത്തില്‍ അരൂപിയായ ജീവന്‍െറ അംശമുള്ളതുകൊണ്ടാണ് നാം ജീവിക്കുന്നത്. ഇതേപോലെ ശരീരത്തിനു തുല്യമായി വാസ്തു മണ്ഡലത്തെ കല്പിച്ച് അതിലുള്ള സൂക്ഷ്മമായ ജീവന്‍െറ അല്ലെങ്കില്‍ ഊര്‍ജത്തിന്‍െറ അംശത്തെ വാസ്തുപുരുഷന്‍ എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ മനുഷ്യശരീരത്തിലുള്ളതുപോലെ ഞരമ്പുകളും നാഡികളും മര്‍മങ്ങളും സാങ്കല്പികമായെങ്കിലും വാസ്തുമണ്ഡലത്തില്‍ ഉണ്ടായിരിക്കും. നമ്മുടെ ശരീരത്തിലെ ഞരമ്പുകള്‍ക്കും നാഡികള്‍ക്കും ക്ഷതമേറ്റാല്‍ നമുക്ക് എന്തു സംഭവിക്കുന്നുവോ അതുപോലെ തന്നെയാണ് ഭൂമണ്ഡലത്തിലെ ഞരമ്പുകളിലും നാഡികളിലും മര്‍മങ്ങളിലും ക്ഷതമേറ്റാല്‍ ഗൃഹനിവാസികള്‍ക്കു സംഭവിക്കുന്നത് എന്ന് വാസ്തുശാസ്ത്രം പറയുന്നു. അതിനാല്‍ ഇങ്ങനെയുള്ള സ്ഥാനങ്ങള്‍ ഒഴിവാക്കി ഗൃഹത്തെ നമുക്കുള്ള പുരയിടത്തില്‍ സ്ഥാപിക്കുന്നതിനാണ് സ്ഥാന നിര്‍ണയം എന്നു പറയുന്നത്. ഇത് അത്യന്തം ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്. മുന്‍കാലങ്ങളില്‍ കയറുകൊണ്ട് പദങ്ങള്‍ നിര്‍വചിച്ച് അതില്‍ ശാലകളുടെ വിന്യാസം കൃത്യമായി നല്‍കുന്ന ശ്രമകരമായ രീതിയാണ് നിലവിലിരുന്നത്. എന്നാല്‍ ഇന്നാകട്ടെ, കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിലൂടെ അനായാസേന മണ്ഡല നിര്‍വചനവും നാഡി -മര്‍മ നിര്‍വചനവും സാധ്യമാണ്. അതിനാല്‍ കൃത്യമായിത്തന്നെ സ്ഥാനം നിര്‍ണയിച്ചെടുക്കുവാന്‍ സാധ്യവുമാണ്. കൃത്യമായ ഭൂമിയുടെ അളവുകളും നിര്‍മിക്കുവാന്‍ പോകുന്ന ഗൃഹത്തിന്‍െറ പ്ലാനുമാണ് ഇതിന് ആവശ്യമായിട്ടുളളത്. പല സ്ഥലങ്ങളില്‍ ഇന്നു നിലവിലുള്ള സ്ഥാനം കാണല്‍ രീതികള്‍ ശാസ്ത്രീയമല്ല.
പറമ്പിന്‍െറ വലുപ്പമനുസരിച്ച് സ്ഥാനം
പറമ്പുകളുടെ വലുപ്പവ്യത്യാസത്തിനനുസൃതമായി സ്ഥാന നിര്‍ണയരീതികളും വ്യത്യസ്തമാണ്. സാധാരണയായി ഇന്നത്തെ സ്ഥിതി വിശേഷണത്തില്‍ അഞ്ചോ പത്തോ സെന്റില്‍ ഗൃഹനിര്‍മാണം നടത്തുമ്പോള്‍ വാസ്തു മണ്ഡലത്തില്‍ വടക്കുകിഴക്കോ തെക്കു പടിഞ്ഞാറോ ഭാഗങ്ങളില്‍ ഗൃഹത്തിന്‍െറ മധ്യം വരത്തക്കവിധമാണ് ഗൃഹത്തെ സ്ഥാനം ചെയ്യുന്നത്. ഇങ്ങനെ സ്ഥാനം ചെയ്യുമ്പോള്‍ ഗൃഹത്തിന്‍െറ ഭിത്തികളും തൂണുകളും മറ്റും മണ്ഡലത്തിന്‍െറ മര്‍മങ്ങളിലും നാഡികളിലും പതിക്കാതെവേണം സ്ഥാനം നിര്‍ണയിക്കാന്‍. ഇങ്ങനെ അത്യന്തം ജാഗ്രതയോടെ ചെയ്യേണ്ടന്ന ഒരു വിഷയമാണ് കുറ്റിവയ്ക്കല്‍ അഥവാ സ്ഥാനം കാണല്‍. വലിയ പുരയിടങ്ങളില്‍ സ്വീകരിക്കപ്പെടുന്നത് മേല്‍പ്പറഞ്ഞ രീതിയല്ല. ഒരു പ്രത്യേക രീതിയില്‍ ഭൂമിയെ ഖണ്ഡീകരിച്ച് അനുകൂലമായ സ്ഥലം യുക്തിപരമായി തിരഞ്ഞെടുക്കുകയാണിവിടെ വേണ്ടത്. ഉദയരാശിയുടെ പത്താം ഭാവത്തിലായി ചില ജ്യോതിഷപണ്ഡിതര്‍ സ്ഥാനം നല്‍കാറുണ്ടെങ്കിലും പൊതുവേ പറഞ്ഞാല്‍ ഗൃഹത്തിന്‍െറ തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയാണ് ഏറ്റവും ഉചിതം. പ്രധാനപ്പെട്ട വാസ്തുഗ്രന്ഥങ്ങളെല്ലാം ഈ രീതിയെയാണ് പ്രോത്സാഹിപ്പിക്കുന്നത് ഏറ്റവും ഉത്തമമായ മുഹൂര്‍ത്വത്തില്‍വേണം ഇതു നിര്‍വഹിക്കാന്‍. അതാതുസ്ഥലത്തെ അനുഷ്ഠാനങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് ഈ ചടങ്ങ് ഭംഗിയായി നടത്താവുന്നതാണ്.
ഗൃഹനിര്‍മാണം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്ഥാനം കാണുന്നത് എന്തിനാണ് എന്ന അവബോധമുണ്ടെങ്കില്‍, ചെയ്യുന്ന കാര്യങ്ങളില്‍ യാന്ത്രികത ഒഴിവാക്കി അര്‍ഥപൂര്‍ണമായ ഗൃഹനിര്‍മാണം സാധ്യമായിരിക്കും.
ഗൃഹരൂപകല്പന
വാസ്തു ശാസ്ത്ര മനുശാസിക്കുന്ന രീതിയില്‍ ഗൃഹരൂപകല്‍പന എന്നുള്ളതിന് ചരിഞ്ഞ മേല്‍ക്കൂരയും ഒാടും ചാരുപടിയും ചേര്‍ത്ത് വീടിന്റെ പുറംഭാഗം നിര്‍മിക്കുക എന്നു കരുതുന്നവര്‍ ധാരാളമാണ്. കട്ടിളയുടെ സ്ഥാനം, പടികളുടെ എണ്ണം, മുറികളുടെ സ്ഥാനം എന്നിവയാണ് വാസ്തുവില്‍ പാലിക്കേണ്ട പ്രധാന ഘടകങ്ങള്‍ എന്ന് ധരിച്ചിരിക്കുന്നവരുമുണ്ട്. വാസ്തുഗൃഹരൂപ കല്‍പനയില്‍ അടിസ്ഥാനമായി പാലിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു.
1. നിര്‍മിക്കാനുദ്ദേശിക്കുന്ന ഗൃഹത്തിനായി കരുതുന്ന ധനത്തെക്കുറിച്ച് സത്യസന്ധമായ ധാരണ അനിവാര്യമാണ്. നമ്മുടെ സമ്പാദ്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ആവശ്യങ്ങള്‍ നിര്‍വഹിക്കുകയാണു വേണ്ടത്.
2. ലഭ്യമായ ഭൂമിയുടെ പ്ളാനും ദിക്കും കൃത്യമായി അടയാളപ്പെടുത്തി കരുതേണ്ടതാണ്.
3. ഏറ്റവും കുറഞ്ഞ ആവശ്യങ്ങളുമായോ ഏറ്റവുമധികം ആവശ്യങ്ങളുമായോ ഗൃഹരൂപകല്‍പന നടത്തുന്നത് ഉചിതമാവുകയില്ല. സാധാരണ ജീവിതത്തിന്റെ താളത്തിന് അനുയോജ്യമായ തരത്തില്‍ വേണം ഗൃഹരൂപകല്‍പന നടത്താന്‍. അമിതമായ ആകാംക്ഷ ഒഴിവാക്കേണ്ടതാണ്. വാര്‍ഷികമായോ ജീവിതത്തില്‍ ഒരിക്കല്‍ മാത്ര മാ സംഭവിക്കാവുന്ന കാര്യങ്ങള്‍ക്കായി രൂപകല്‍പനയെ ഭേദഗതി ചെയ്യരുത്.
4. വാസ്തുവിദ്യ അറിയാവുന്ന ആര്‍ക്കിടെക്റ്റോ എന്‍ജിനീയറോ വേണം ഗൃഹരൂപകല്‍പന നടത്തുവാന്‍. പ്ളാനിനുള്ള ചെലവ് അധിക ചെലവായി കണക്കാക്കരുത്. രൂപകല്‍പനയിലെ പാകപ്പിഴ ജീവിതകാ ലം മുഴുവനും അനുഭവിക്കേണ്ടിവരുന്നത് ഇതിനാല്‍ ഒഴിവാക്കുവാന്‍ സാധിക്കും.
5. സ്ഥലത്തിന്റെ ആകൃതി, വലുപ്പം, ദിക്കുകള്‍, റോഡ് എന്നിവയെ ആശ്രയിച്ചാണ് ഗൃഹത്തിന്റെ ദര്‍ശനം, വലുപ്പം, സ്ഥാനം എന്നിവ നിശ്ചയിക്കുന്നത്.
6. അഭിരുചിക്കനുസരിച്ച് രൂപകല്‍പന പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താതിരിക്കുക.
7. ചുറ്റുപാടുകള്‍, ക്ഷേത്രങ്ങള്‍, പുഴ, വഴി, മല, കുളം മുതലായവയുടെ സാന്നിധ്യത്തെ കണക്കാക്കിവേണം ഗൃഹരൂപകല്‍പനയും ദര്‍ശനവും.
8. ഏത് ആധുനിക രൂപകല്‍പനയും വാസ്തുപരമായ അളവിലും സവിശേഷതകളിലും നിര്‍മിക്കാം. കോല്‍ അളവുകളാണ് ഗൃഹരൂപക ല്‍പനയില്‍ അഭികാമ്യം.
9. ഗൃഹത്തില്‍ താമസിക്കുന്നവരുടെ സംതൃപ്തി മനസ്സിന്റെ തൃപ്തിയാണ്. ഇതിനെ പ്രദാനം ചെയ്യുന്നത് ചുറ്റുപാടുകളാണ്. ചുറ്റുപാടുകളെയാണ് വാസ്തുവിദ്യ അളവുകളിലൂടെ ക്രമീകരിക്കുന്ന ത്. അതിനാല്‍ വാസ്തുവില്‍ തന്നിരിക്കുന്ന പ്ളാനിലെ അളവുകള്‍ പരമപ്രധാനമാണ്. അത് കൃത്യമായി പാലിക്കപ്പെടേണ്ടതുമാണ്.
10. ഏത് അളവുകള്‍ വേണമെങ്കിലും വാസ്തുവിദ്യയില്‍ ഉപയോഗിക്കാം. എന്നാല്‍ ഒരു ഗൃഹസമുച്ചയത്തില്‍ പൂര്‍ണമായും ഒരു അളവ് മാത്രമേ ഉപയോഗിക്കാവൂ. പഴയതില്‍ ഭേദഗതി വരുത്തുമ്പോള്‍ അതില്‍ മുന്‍പ് ഉപയോഗിച്ച യൂണിറ്റ് തന്നെ ഉപയോഗിക്കുകയും വേണം.
പ്രകൃതിലീനമായ ഗൃഹരൂപകല്‍പന നടത്തി പ്രകൃതി, ഗൃഹം, മനുഷ്യന്‍ എന്നീ മൂന്നു തലങ്ങളെ കോര്‍ത്തിണക്കിയെടുക്കുകയാണ് വാസ്തുവിദ്യ ചെയ്യുന്നത്. ഇത് എത്രത്തോളം നന്നാവുന്നോ അത്രത്തോളം സുഖവും സന്തോഷവും പ്രദാനം ചെയ്യും.
Subscribe to:
Posts (Atom)